navbar1

HOME

Thursday, October 29, 2015

എന്താണ് ഓട്ടിസം?

എന്താണ് ഓട്ടിസം?ഓട്ടിസം ഒരു ന്യൂറോ ഡെവലപ്മെന്റല്‍ രോഗമാണ്. കുട്ടിയുടെ മസ്തിഷ്കത്തിന്റെ സ്വഭാവിക വളര്‍ച്ചയിലും വികാസത്തിലും സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ഓട്ടിസത്തിലേക്കു നയിക്കുന്നത്. ടൈഫോയ്ഡോ മലേറിയയോപോലെ വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു രോഗാവസ്ഥയല്ല ഓട്ടിസത്തിന്റേത്. മറിച്ച് സമാനമായ രോഗലക്ഷണങ്ങളുള്ള ഒരുകൂട്ടം രോഗാവസ്ഥകളെ പൊതുവായി വിളിക്കുന്ന പേരാണ് ഓട്ടിസം അല്ലെങ്കില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍. അതിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെ.
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍
(1)
സാമൂഹ്യമായ ഇടപെടലുകളിലും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളിലുമുള്ള വിമുഖത.ആശയവിനിമയ പ്രക്രിയയില്‍ ഉണ്ടാവുന്ന ചില സ്വാഭാവികരീതികള്‍- കണ്ണുകളില്‍ നോക്കി സംസാരിക്കുക. മുഖഭാവവും ശരീരഭാഷയും ആശയവിനിമയ പ്രക്രിയക്ക് അനുസരണമായി ക്രമപ്പെടുത്തുക തുടങ്ങിയവ- ഇല്ലാതിരിക്കുക. സമപ്രായക്കാരുമായി സൌഹൃദം സ്ഥാപിക്കുന്നതിലുള്ള ശേഷിക്കുറവ്. സ്വന്തം താല്‍പ്പര്യങ്ങളും വിനോദങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള വിമുഖത. മറ്റുള്ളവരുടെ കാഴ്ചപ്പാടും വികാരങ്ങളും മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവില്ലായ്മ.
(2)
ഭാഷയിലൂടെ ആശയവിനിമയം നടത്താനുള്ള പ്രയാസം. സംസാരിക്കാന്‍തുടങ്ങാന്‍ വൈകുക, സംസാരശേഷി തീരെ വികസിക്കാതിരിക്കുക. സംസാരം ആരംഭിക്കാനും തുടരാനുമുള്ള പ്രയാസം. ചില പ്രത്യേക വാക്കോ, വാക്കുകളോ സന്ദര്‍ഭത്തിനു നിരക്കാത്ത രീതിയില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
(3)
ആവര്‍ത്തനസ്വഭാവമുള്ളതും പരിമിതവുമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കുക. ചിന്തകളും ശീലങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാക്കാനുള്ള തീവ്രമായ വിമുഖത. കൈകളോ ശരീരഭാഗങ്ങളോ ഒരു പ്രത്യേക രീതിയില്‍ നിരന്തരം ആവര്‍ത്തിച്ച് ചലിപ്പിച്ചുകൊണ്ടിരിക്കുക.
ഓട്ടിസവും ദഹനവ്യവസ്ഥയും
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണതോതില്‍നിന്ന് ഉയര്‍ന്നിരിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. മലബന്ധം, വയറിളക്കം, ആമാശയത്തിലെ പ്രശ്നങ്ങള്‍, ആസിഡ് റിഫ്ളക്സ് തുടങ്ങിയവ ഇതില്‍പ്പെടും. കൂടാതെ ചില സ്വഭാവപ്രശ്നങ്ങളെ മൂര്‍ച്ഛിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ കാരണമാകും. ഉറക്കത്തിന്റെ താളംതെറ്റല്‍, വര്‍ധിച്ചതോതിലുള്ള ദേഷ്യവും അക്രമസ്വഭാവവും തുടങ്ങിയവ പലപ്പോഴും ദഹനപ്രശ്നങ്ങളോടുള്ള പ്രതികരണമായി കണ്ടുവരാറുണ്ട്.
ഭക്ഷണശീലങ്ങളും മാനസിക പ്രശ്നങ്ങളും
മാനസികപ്രശ്നങ്ങളുമായി ഭക്ഷണശീലങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണം മനോരോഗശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ര പുതിയതല്ല. പക്ഷേ, ഓട്ടിസവുമായി ബന്ധപ്പെട്ട് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത് കാള്‍ റെയ്ച്ചെല്‍റ്റ് എന്ന ശിശുരോഗ വിദഗ്ധനാണ്. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ആഹാരരീതിയും ഓട്ടിസവുമായുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നത്ഭക്ഷണരീതിക്ക് ഇത്തരം രോഗങ്ങളുടെ ഗതിയെ സ്വാധീനിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്രവിദഗ്ധര്‍ ആദ്യഘട്ടത്തില്‍ വളരെ സംശയാലുക്കളായിരുന്നു. രോഗികളായ കുട്ടികളുടെ മാതാപിതാക്കളാണ് സ്വാഭാവികമായും ആഹാരശീലങ്ങള്‍ക്ക് രോഗഗതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യകാല നിരീക്ഷണങ്ങള്‍  വികസിപ്പിച്ചെടുത്തത്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിന് ചികിത്സയെടുക്കുന്ന കുട്ടികളില്‍ കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും (പ്രത്യേകിച്ച് സോഡിയം ബെന്‍സോറ്റ്) നിയന്ത്രിക്കുന്നത് രോഗശമനം എളുപ്പമാക്കുന്നതായി കണ്ടെത്തിയത് ഈ ദിശയിലുള്ള അന്വേഷണങ്ങളെ കൂടുതല്‍ ഗൌരവത്തോടെ വീക്ഷിക്കാന്‍ ജനങ്ങളെയും വിദഗ്ധരെയും നിര്‍ബന്ധിതരാക്കി.
ആഹാര-ദഹന പ്രശ്നങ്ങള്‍ഓട്ടിസ്റ്റിക്കായ കുട്ടികളുടെ പൊതുവായ സ്വഭാവസവിശേഷതകള്‍ അവരുടെ ഭക്ഷണശീലങ്ങളെയും സ്വാധീനിക്കും.
(1)
ഭക്ഷണരീതിയിലെ വൈവിധ്യം ഇഷ്ടപ്പെടാത്തവരാണ് ഇത്തരം കുട്ടികള്‍. കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തില്‍ ഏകതാനമായ ഒരു പാറ്റേണ്‍ നിലനിര്‍ത്താനാണ് അവര്‍ക്കാഗ്രഹം. നിലവില്‍ അവര്‍ സ്വീകരിച്ചുപോരുന്ന ഭക്ഷണരീതിയില്‍നിന്നുള്ള ഏതൊരു മാറ്റത്തെയും അവര്‍ ശക്തമായിത്തന്നെ ചെറുക്കാനിടയുണ്ട്. ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകാംശങ്ങളും ആവശ്യത്തിന് ഉള്ളില്‍ ചെല്ലണമെങ്കില്‍ വിവിധതരത്തിലുള്ള ആഹാരം കഴിക്കേണ്ടത് അത്യാവശ്യംമറിച്ചുള്ള അവസ്ഥ പോഷകാഹാരക്കുറവിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. മാത്രമല്ല, ഓട്ടിസവുമായി ബന്ധപ്പെട്ട സ്വഭാവപ്രശ്നങ്ങള്‍ കൂടാനും അത് കാരണമാകും.
(2)
ഇത്തരം കുട്ടികളില്‍ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സംഗതികള്‍ പലപ്പോഴും സാധാരണയില്‍ വ്യത്യസ്തമാണ്. പലപ്പോഴും ഒരു ആഹാരപദാര്‍ഥത്തിന്റെ നിറമോ, തരമോ, ബ്രാന്‍ഡോ അതുമല്ലെങ്കില്‍ അതിന്റെ പാക്കേജിങ്ങോ ആകും കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനംഅത്തരം കാര്യങ്ങളിലുള്ള ഒരു ചെറിയ മാറ്റംപോലും അവര്‍ ഇഷ്ടപ്പെടുകയില്ലതാനും.
(3)
ആഹാരം കഴിക്കുമ്പോള്‍പ്പോലും ഇവര്‍ ചില പ്രത്യേക കാര്യങ്ങളില്‍ നിര്‍ബന്ധശീലം കാണിക്കുംആഹാരം വിളമ്പുന്നപാത്രങ്ങള്‍, കപ്പുകള്‍, ഗ്ളാസുകള്‍ തുടങ്ങിയവ എല്ലായ്പ്പോഴും ഒരുപോലെ വേണമെന്ന നിര്‍ബന്ധം ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. പ്ളേറ്റില്‍ ഭക്ഷണം വിളമ്പുന്ന രീതിപോലും ഒരു കൃത്യമായ പാറ്റേണിലാകണം എന്ന് നിര്‍ബന്ധംപിടിക്കുന്ന കുട്ടികളുമുണ്ട്.
(4)
ചില കുട്ടികള്‍ ഭക്ഷണം കൈകൊണ്ട് തൊടാന്‍ വിസമ്മതിക്കുകയും സ്പൂണോ മറ്റോ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്യും.
(5)
കൈകളുടെയും വായയുടെയും നാവിന്റെയും പേശികളുടെ ബലക്കുറവും അവയുടെ സംയോജിതമായ പ്രവര്‍ത്തനത്തിന്റെ പോരായ്മകളും (ങീീൃ ഇീീൃറശിമശീിേ ഉലളശരശ) ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചവയ്ക്കാനുള്ള പ്രയാസവും ഭക്ഷണം മുറിച്ചും കഷണങ്ങളാക്കിയും കഴിക്കാനുള്ള പ്രയാസവും കണ്ടുവരാറുണ്ട്.
    (10)   
വയറുവേദന, ആസിഡ് റിഫ്ളക്സ്, ഗാസ്ട്രൈറ്റിസ്, മെഗാകോള, മലബന്ധം, ഡയേറിയ തുടങ്ങിയവ ഇത്തരം ആളുകളില്‍ കൂടുതലായി കാണാറുണ്ട്.
എന്താണ് ചെയ്യേണ്ടത്?
ഓട്ടിസം ചികിത്സയുടെ ഒരു സവിശേഷത എല്ലാവര്‍ക്കും എപ്പോഴും ഇണങ്ങിയ ഒരു പൊതുചികിത്സാപദ്ധതി ലഭ്യമല്ല എന്നതാണ്. ഒരു രോഗിയുടെ കാര്യത്തില്‍ വളരെ നല്ല മാറ്റങ്ങളുണ്ടാക്കിയ ഒരു ചികിത്സാരീതി മറ്റൊരു രോഗിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നുവരും. രോഗത്തിന്റെ സവിശേഷ സ്വഭാവവും രോഗലക്ഷണങ്ങളില്‍ രോഗികള്‍ തമ്മിലുള്ള വ്യത്യാസങ്ങളുമാണ് ഇതിനു കാരണം.
(1)
രോഗിയെ വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ആദ്യപടിരോഗിയുടെ ആഹാരശീലങ്ങളുടെ വിശദമായ വിവരങ്ങളും (ഉശല ഒശീൃ്യ) ശേഖരിക്കണം. ഭാരം, ഉയരം, ബിഎംഐ, പോഷകക്കുറവിന്റെ ശാരീരിക ലക്ഷണങ്ങള്‍ എന്നിവ രേഖപ്പെടുത്തണം.
(2)
ഭാരക്കുറവോ ഉയരക്കുറവോ അമിതഭാരമോ ഉണ്ടെങ്കില്‍ അതിന് വിദഗ്ധചികിത്സ വേണ്ടിവരും.
(3)
പോഷകാഹാരക്കുറവുണ്ടെങ്കില്‍ അതതു പോഷകങ്ങളെ ഉള്ളിലെത്തിക്കാനുള്ള ചികിത്സകള്‍ നടത്തേണ്ടിവരും.
(4)
ഇത്തരം കുട്ടികളില്‍ പലപ്പോഴും രുചിയുടെ പ്രശ്നങ്ങള്‍ കാണാറുണ്ട്ഭക്ഷണത്തോടുള്ള വൈമുഖ്യത്തിന്റെ ഒരു കാരണം അതാകും. അത്തരം കുട്ടികളില്‍ സിങ്ക് അടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് അഭികാമ്യമാകും.
(5)
ശബ്ദത്തോട് രൂക്ഷമായി പ്രതികരിക്കുന്ന ചില കുട്ടികളില്‍ കാത്സ്യത്തിന്റെ അളവില്‍ വ്യത്യാസം കാണാറുണ്ട്.
(6)
ഹൈപ്പര്‍ ആക്ടിവിറ്റിയും അമിതമായ വികൃതിയും കാണിക്കുന്ന കുട്ടികളില്‍ സിങ്കും മഗ്നീഷ്യവും മരുന്നുകളുടെ രൂപത്തില്‍ ലഭ്യമാക്കുന്നത് ഈ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ചില സന്ദര്‍ഭങ്ങളില്‍ സഹായകരമായേക്കും.സവിശേഷമായ ആഹാരപദ്ധതി
ഓട്ടിസവുമായി ബന്ധപ്പെട്ട് നിരവധി ആഹാരപദ്ധതികള്‍ ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകള്‍ പക്ഷേ ഇപ്പോഴും പരിമിതമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കര്‍ശനമായ നിലവാരമാനദണ്ഡങ്ങളെയും വൈദ്യശാസ്ത്ര ഗവേഷണങ്ങളില്‍ സ്വീകരിക്കേണ്ട ഉയര്‍ന്ന തലത്തിലുള്ള നൈതിക പരിഗണനകളെയും സമന്വയിപ്പിച്ച് പഠനം നടത്താനുള്ള ചില പരിമിതികളാണ് ഈ പ്രത്യേക വിഷയത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ചികിത്സാപദ്ധതി വികസിപ്പിച്ചെടുക്കാനും വിലയിരുത്താനുമുള്ള കാലതാമസത്തിനു കാരണം. പക്ഷേ, ഓട്ടിസം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2008ല്‍ പുറത്തുവിട്ട ഒരു കണക്കനുസരിച്ച് നിയന്ത്രിതമായ ആഹാരപദ്ധതികള്‍ കുട്ടികളില്‍ അഭികാമ്യമായ മാറ്റങ്ങളുണ്ടാക്കിയതായി കാണാവുന്നതാണ്. ഒരു പ്രത്യേക ആഹാരപദ്ധതി എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകില്ല എന്ന കാര്യം നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ലഭ്യമായ നിയന്ത്രിത ആഹാരപദ്ധതികളില്‍ ഏറ്റവുമധികം പഠനം നടന്നത് ജിഎഫ്-സിഎഫ് ഡയറ്റ് (ഏഎഇഎ ഉശല) എന്ന ആഹാര സമ്പ്രദായത്തിലാണ്.
എന്താണ് ജിഎഫ്-സിഎഫ് ഡയറ്റ്ഗ്ളൂട്ടീന്‍ ഫ്രീ-കസീന്‍ ഫ്രീ ഡയറ്റ് എന്നതിന്റെ ചുരുക്കപ്പേരാണിത്ഗ്ളൂട്ടനും കസീനും ആഹാരത്തിലടങ്ങിയ രണ്ടു പ്രോട്ടീനുകളാണ്. ഗ്ളൂട്ടന്‍ എന്നത് ഗോതമ്പ്, ബാര്‍ലി എന്നീ ധാന്യങ്ങളില്‍ കാണുന്ന പ്രോട്ടീനാണ്. ഇത് ഗ്ളിയാഡിന്‍, ഗ്ളൂട്ടെനിന്‍ എന്നീ രണ്ട് പ്രോട്ടീനുകളുടെ ഒരു മിശ്രിതമാണ്ഗോതമ്പുമാവിന് പശിമകൊടുക്കുന്ന ഘടകങ്ങളാണിവ. കസീന്‍ പാലില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ്. തൈരും മോരും പാല്‍ക്കട്ടിയുംപോലുള്ള ഉല്‍പ്പന്നങ്ങളിലും കസീന്‍ ഉണ്ട്. പുഡ്ഡിങ്ങിലും ഐസ്ക്രീമിലും ബ്രഡ്ഡിലും കസീനുണ്ടാകും.
ഈ രണ്ടു പ്രോട്ടീനുകളടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പൂര്‍ണമായും കര്‍ശനമായും ഒഴിവാക്കിക്കൊണ്ടുള്ള ആഹാരപദ്ധതിയാണ് ജിഎഫ്-സിഎഫ് ഡയറ്റ്. ഈ ഡയറ്റ് സ്വീകരിക്കുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായി കണ്ടിട്ടുണ്ട്. മറ്റു ചിലരില്‍ ഇത് ഒരു വ്യത്യാസവും ഉണ്ടാക്കിയതായി കാണുന്നില്ല. അപൂര്‍വം ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, പൊതുവില്‍ ചില രോഗികള്‍ക്ക് അഭികാമ്യമായ ഒരു ചികിത്സാരീതിയാണിത്.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ ജിഎഫ്-സിഎഫ് പോലെ ഏതെങ്കിലും നിയന്ത്രിത ആഹാരപദ്ധതി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് വിദഗ്ധ മേല്‍നോട്ടത്തിനു വിധേയമായി ചെയ്യുന്നതാണ് അഭികാമ്യം. ശിശുരോഗ വിദഗ്ധന്റെയും ഡയറ്റീഷ്യന്റെയും ഒരു സൈക്യാട്രിസ്റ്റിന്റെയും സേവനം ഇത്തരുണത്തില്‍ ആവശ്യമായിത്തീരും. കുട്ടിയുടെ ഭക്ഷണശീലങ്ങളെ മാറ്റി ക്രമീകരിക്കുമ്പോഴുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങളെ ബിഹേവിയറല്‍ രീതികളിലൂടെ കൈകാര്യംചെയ്യുക എന്നതും പ്രധാനമാണ്. കൂടാതെ നിയന്ത്രിതമായ ആഹാരപദ്ധതി പോഷകാഹാരക്കുറവ് ഉണ്ടാക്കാതെ നോക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള വിലയിരുത്തലുകളും ആവശ്യമെങ്കില്‍ ന്യൂട്രീഷണല്‍ സപ്ളിമെന്റുകളുടെ ഉപയോഗവും നിര്‍ബന്ധമായും ചികിത്സയില്‍ ഉള്‍പ്പെടുത്തേണ്ടിവരും.
(കുതിരവട്ടം മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ സൈക്യാട്രിസ്റ്റാണ് മിഥുന്‍, നിഷാന്ത് ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റാണ്.)
അവലംബം-deshabhimani-kilivathil
എന്താണ് ഓട്ടിസം?
ഓട്ടിസം ഒരു ന്യൂറോ ഡെവലപ്മെന്റല്‍ രോഗമാണ്. കുട്ടിയുടെ മസ്തിഷ്കത്തിന്റെ സ്വഭാവിക വളര്‍ച്ചയിലും വികാസത്തിലും സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് ഓട്ടിസത്തിലേക്കു നയിക്കുന്നത്. ടൈഫോയ്ഡോ മലേറിയയോപോലെ വ്യക്തമായി  നിര്‍വചിക്കപ്പെട്ട ഒരു രോഗാവസ്ഥയല്ല ഓട്ടിസത്തിന്റേത്. മറിച്ച് സമാനമായ രോഗലക്ഷണങ്ങളുള്ള ഒരുകൂട്ടം രോഗാവസ്ഥകളെ പൊതുവായി വിളിക്കുന്ന പേരാണ് ഓട്ടിസം അല്ലെങ്കില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍. അതിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെ.

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍
(1) സാമൂഹ്യമായ ഇടപെടലുകളിലും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളിലുമുള്ള വിമുഖത.
ആശയവിനിമയ പ്രക്രിയയില്‍ ഉണ്ടാവുന്ന ചില സ്വാഭാവികരീതികള്‍- കണ്ണുകളില്‍ നോക്കി സംസാരിക്കുക. മുഖഭാവവും ശരീരഭാഷയും ആശയവിനിമയ പ്രക്രിയക്ക് അനുസരണമായി ക്രമപ്പെടുത്തുക തുടങ്ങിയവ- ഇല്ലാതിരിക്കുക. സമപ്രായക്കാരുമായി സൌഹൃദം സ്ഥാപിക്കുന്നതിലുള്ള ശേഷിക്കുറവ്. സ്വന്തം താല്‍പ്പര്യങ്ങളും വിനോദങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള വിമുഖത. മറ്റുള്ളവരുടെ കാഴ്ചപ്പാടും വികാരങ്ങളും മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവില്ലായ്മ.
(2) ഭാഷയിലൂടെ ആശയവിനിമയം നടത്താനുള്ള പ്രയാസം. സംസാരിക്കാന്‍തുടങ്ങാന്‍ വൈകുക, സംസാരശേഷി തീരെ വികസിക്കാതിരിക്കുക. സംസാരം ആരംഭിക്കാനും തുടരാനുമുള്ള പ്രയാസം. ചില പ്രത്യേക വാക്കോ, വാക്കുകളോ സന്ദര്‍ഭത്തിനു നിരക്കാത്ത രീതിയില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
(3) ആവര്‍ത്തനസ്വഭാവമുള്ളതും പരിമിതവുമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കുക. ചിന്തകളും ശീലങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാക്കാനുള്ള തീവ്രമായ വിമുഖത. കൈകളോ ശരീരഭാഗങ്ങളോ ഒരു പ്രത്യേക രീതിയില്‍ നിരന്തരം ആവര്‍ത്തിച്ച് ചലിപ്പിച്ചുകൊണ്ടിരിക്കുക.

ഓട്ടിസവും ദഹനവ്യവസ്ഥയും
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണതോതില്‍നിന്ന് ഉയര്‍ന്നിരിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. മലബന്ധം, വയറിളക്കം, ആമാശയത്തിലെ പ്രശ്നങ്ങള്‍, ആസിഡ് റിഫ്ളക്സ് തുടങ്ങിയവ ഇതില്‍പ്പെടും. കൂടാതെ ചില സ്വഭാവപ്രശ്നങ്ങളെ മൂര്‍ച്ഛിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ കാരണമാകും. ഉറക്കത്തിന്റെ താളംതെറ്റല്‍, വര്‍ധിച്ചതോതിലുള്ള ദേഷ്യവും അക്രമസ്വഭാവവും തുടങ്ങിയവ പലപ്പോഴും ദഹനപ്രശ്നങ്ങളോടുള്ള പ്രതികരണമായി കണ്ടുവരാറുണ്ട്.

ഭക്ഷണശീലങ്ങളും മാനസിക പ്രശ്നങ്ങളും
മാനസികപ്രശ്നങ്ങളുമായി ഭക്ഷണശീലങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണം മനോരോഗശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ര പുതിയതല്ല. പക്ഷേ, ഓട്ടിസവുമായി ബന്ധപ്പെട്ട് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത് കാള്‍ റെയ്ച്ചെല്‍റ്റ് എന്ന ശിശുരോഗ വിദഗ്ധനാണ്. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ആഹാരരീതിയും ഓട്ടിസവുമായുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നത്.  ഭക്ഷണരീതിക്ക് ഇത്തരം രോഗങ്ങളുടെ ഗതിയെ സ്വാധീനിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്രവിദഗ്ധര്‍ ആദ്യഘട്ടത്തില്‍ വളരെ സംശയാലുക്കളായിരുന്നു. രോഗികളായ കുട്ടികളുടെ മാതാപിതാക്കളാണ് സ്വാഭാവികമായും ആഹാരശീലങ്ങള്‍ക്ക് രോഗഗതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യകാല നിരീക്ഷണങ്ങള്‍  വികസിപ്പിച്ചെടുത്തത്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിന് ചികിത്സയെടുക്കുന്ന കുട്ടികളില്‍ കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും (പ്രത്യേകിച്ച് സോഡിയം ബെന്‍സോറ്റ്) നിയന്ത്രിക്കുന്നത് രോഗശമനം എളുപ്പമാക്കുന്നതായി കണ്ടെത്തിയത് ഈ ദിശയിലുള്ള അന്വേഷണങ്ങളെ കൂടുതല്‍ ഗൌരവത്തോടെ വീക്ഷിക്കാന്‍ ജനങ്ങളെയും വിദഗ്ധരെയും നിര്‍ബന്ധിതരാക്കി.

ആഹാര-ദഹന പ്രശ്നങ്ങള്‍
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ പൊതുവായ സ്വഭാവസവിശേഷതകള്‍ അവരുടെ ഭക്ഷണശീലങ്ങളെയും സ്വാധീനിക്കും.
(1)     ഭക്ഷണരീതിയിലെ വൈവിധ്യം ഇഷ്ടപ്പെടാത്തവരാണ് ഇത്തരം കുട്ടികള്‍. കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തില്‍ ഏകതാനമായ ഒരു പാറ്റേണ്‍ നിലനിര്‍ത്താനാണ് അവര്‍ക്കാഗ്രഹം. നിലവില്‍ അവര്‍ സ്വീകരിച്ചുപോരുന്ന ഭക്ഷണരീതിയില്‍നിന്നുള്ള ഏതൊരു മാറ്റത്തെയും അവര്‍ ശക്തമായിത്തന്നെ ചെറുക്കാനിടയുണ്ട്. ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകാംശങ്ങളും ആവശ്യത്തിന് ഉള്ളില്‍ ചെല്ലണമെങ്കില്‍ വിവിധതരത്തിലുള്ള ആഹാരം കഴിക്കേണ്ടത് അത്യാവശ്യം.  മറിച്ചുള്ള അവസ്ഥ പോഷകാഹാരക്കുറവിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. മാത്രമല്ല, ഓട്ടിസവുമായി ബന്ധപ്പെട്ട സ്വഭാവപ്രശ്നങ്ങള്‍ കൂടാനും അത് കാരണമാകും.
(2)     ഇത്തരം കുട്ടികളില്‍ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സംഗതികള്‍ പലപ്പോഴും സാധാരണയില്‍ വ്യത്യസ്തമാണ്. പലപ്പോഴും ഒരു ആഹാരപദാര്‍ഥത്തിന്റെ നിറമോ, തരമോ, ബ്രാന്‍ഡോ അതുമല്ലെങ്കില്‍ അതിന്റെ പാക്കേജിങ്ങോ ആകും കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനം.  അത്തരം കാര്യങ്ങളിലുള്ള ഒരു ചെറിയ മാറ്റംപോലും അവര്‍ ഇഷ്ടപ്പെടുകയില്ലതാനും.
(3)     ആഹാരം കഴിക്കുമ്പോള്‍പ്പോലും ഇവര്‍ ചില പ്രത്യേക കാര്യങ്ങളില്‍ നിര്‍ബന്ധശീലം കാണിക്കും.  ആഹാരം വിളമ്പുന്നപാത്രങ്ങള്‍, കപ്പുകള്‍, ഗ്ളാസുകള്‍ തുടങ്ങിയവ എല്ലായ്പ്പോഴും ഒരുപോലെ വേണമെന്ന നിര്‍ബന്ധം ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. പ്ളേറ്റില്‍ ഭക്ഷണം വിളമ്പുന്ന രീതിപോലും ഒരു കൃത്യമായ പാറ്റേണിലാകണം എന്ന് നിര്‍ബന്ധംപിടിക്കുന്ന കുട്ടികളുമുണ്ട്.
(4)     ചില കുട്ടികള്‍ ഭക്ഷണം കൈകൊണ്ട് തൊടാന്‍ വിസമ്മതിക്കുകയും സ്പൂണോ മറ്റോ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്യും.
(5)    കൈകളുടെയും വായയുടെയും നാവിന്റെയും പേശികളുടെ ബലക്കുറവും അവയുടെ സംയോജിതമായ പ്രവര്‍ത്തനത്തിന്റെ പോരായ്മകളും (ങീീൃ ഇീീൃറശിമശീിേ ഉലളശരശ) ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചവയ്ക്കാനുള്ള പ്രയാസവും ഭക്ഷണം മുറിച്ചും കഷണങ്ങളാക്കിയും കഴിക്കാനുള്ള പ്രയാസവും കണ്ടുവരാറുണ്ട്.
    (10)    വയറുവേദന, ആസിഡ് റിഫ്ളക്സ്, ഗാസ്ട്രൈറ്റിസ്, മെഗാകോള, മലബന്ധം, ഡയേറിയ തുടങ്ങിയവ ഇത്തരം ആളുകളില്‍ കൂടുതലായി കാണാറുണ്ട്.
എന്താണ് ചെയ്യേണ്ടത്?
ഓട്ടിസം ചികിത്സയുടെ ഒരു സവിശേഷത എല്ലാവര്‍ക്കും എപ്പോഴും ഇണങ്ങിയ ഒരു പൊതുചികിത്സാപദ്ധതി ലഭ്യമല്ല എന്നതാണ്. ഒരു രോഗിയുടെ കാര്യത്തില്‍ വളരെ നല്ല മാറ്റങ്ങളുണ്ടാക്കിയ ഒരു ചികിത്സാരീതി മറ്റൊരു രോഗിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നുവരും. രോഗത്തിന്റെ സവിശേഷ സ്വഭാവവും രോഗലക്ഷണങ്ങളില്‍ രോഗികള്‍ തമ്മിലുള്ള വ്യത്യാസങ്ങളുമാണ് ഇതിനു കാരണം.
(1)    രോഗിയെ വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ആദ്യപടി.  രോഗിയുടെ ആഹാരശീലങ്ങളുടെ വിശദമായ വിവരങ്ങളും (ഉശല ഒശീൃ്യ) ശേഖരിക്കണം. ഭാരം, ഉയരം, ബിഎംഐ, പോഷകക്കുറവിന്റെ ശാരീരിക ലക്ഷണങ്ങള്‍ എന്നിവ രേഖപ്പെടുത്തണം.
(2)    ഭാരക്കുറവോ ഉയരക്കുറവോ അമിതഭാരമോ ഉണ്ടെങ്കില്‍ അതിന് വിദഗ്ധചികിത്സ വേണ്ടിവരും.
(3)    പോഷകാഹാരക്കുറവുണ്ടെങ്കില്‍ അതതു പോഷകങ്ങളെ ഉള്ളിലെത്തിക്കാനുള്ള ചികിത്സകള്‍ നടത്തേണ്ടിവരും.
(4)    ഇത്തരം കുട്ടികളില്‍ പലപ്പോഴും രുചിയുടെ പ്രശ്നങ്ങള്‍ കാണാറുണ്ട്.  ഭക്ഷണത്തോടുള്ള വൈമുഖ്യത്തിന്റെ ഒരു കാരണം അതാകും. അത്തരം കുട്ടികളില്‍ സിങ്ക് അടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് അഭികാമ്യമാകും.
(5)    ശബ്ദത്തോട് രൂക്ഷമായി പ്രതികരിക്കുന്ന ചില കുട്ടികളില്‍ കാത്സ്യത്തിന്റെ അളവില്‍ വ്യത്യാസം കാണാറുണ്ട്.
(6)    ഹൈപ്പര്‍ ആക്ടിവിറ്റിയും അമിതമായ വികൃതിയും കാണിക്കുന്ന കുട്ടികളില്‍ സിങ്കും മഗ്നീഷ്യവും മരുന്നുകളുടെ രൂപത്തില്‍ ലഭ്യമാക്കുന്നത് ഈ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ചില സന്ദര്‍ഭങ്ങളില്‍ സഹായകരമായേക്കും.
സവിശേഷമായ ആഹാരപദ്ധതി
ഓട്ടിസവുമായി ബന്ധപ്പെട്ട് നിരവധി ആഹാരപദ്ധതികള്‍ ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകള്‍ പക്ഷേ ഇപ്പോഴും പരിമിതമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കര്‍ശനമായ നിലവാരമാനദണ്ഡങ്ങളെയും വൈദ്യശാസ്ത്ര ഗവേഷണങ്ങളില്‍ സ്വീകരിക്കേണ്ട ഉയര്‍ന്ന തലത്തിലുള്ള നൈതിക പരിഗണനകളെയും സമന്വയിപ്പിച്ച് പഠനം നടത്താനുള്ള ചില പരിമിതികളാണ് ഈ പ്രത്യേക വിഷയത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ചികിത്സാപദ്ധതി വികസിപ്പിച്ചെടുക്കാനും വിലയിരുത്താനുമുള്ള കാലതാമസത്തിനു കാരണം. പക്ഷേ, ഓട്ടിസം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2008ല്‍ പുറത്തുവിട്ട ഒരു കണക്കനുസരിച്ച് നിയന്ത്രിതമായ ആഹാരപദ്ധതികള്‍ കുട്ടികളില്‍ അഭികാമ്യമായ മാറ്റങ്ങളുണ്ടാക്കിയതായി കാണാവുന്നതാണ്. ഒരു പ്രത്യേക ആഹാരപദ്ധതി എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകില്ല എന്ന കാര്യം നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ലഭ്യമായ നിയന്ത്രിത ആഹാരപദ്ധതികളില്‍ ഏറ്റവുമധികം പഠനം നടന്നത് ജിഎഫ്-സിഎഫ് ഡയറ്റ് (ഏഎഇഎ ഉശല) എന്ന ആഹാര സമ്പ്രദായത്തിലാണ്.

എന്താണ് ജിഎഫ്-സിഎഫ് ഡയറ്റ്
ഗ്ളൂട്ടീന്‍ ഫ്രീ-കസീന്‍ ഫ്രീ ഡയറ്റ് എന്നതിന്റെ ചുരുക്കപ്പേരാണിത്.  ഗ്ളൂട്ടനും കസീനും ആഹാരത്തിലടങ്ങിയ രണ്ടു പ്രോട്ടീനുകളാണ്. ഗ്ളൂട്ടന്‍ എന്നത് ഗോതമ്പ്, ബാര്‍ലി എന്നീ ധാന്യങ്ങളില്‍ കാണുന്ന പ്രോട്ടീനാണ്. ഇത് ഗ്ളിയാഡിന്‍, ഗ്ളൂട്ടെനിന്‍ എന്നീ രണ്ട് പ്രോട്ടീനുകളുടെ ഒരു മിശ്രിതമാണ്.  ഗോതമ്പുമാവിന് പശിമകൊടുക്കുന്ന ഘടകങ്ങളാണിവ. കസീന്‍ പാലില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ്. തൈരും മോരും പാല്‍ക്കട്ടിയുംപോലുള്ള ഉല്‍പ്പന്നങ്ങളിലും കസീന്‍ ഉണ്ട്. പുഡ്ഡിങ്ങിലും ഐസ്ക്രീമിലും ബ്രഡ്ഡിലും കസീനുണ്ടാകും.
ഈ രണ്ടു പ്രോട്ടീനുകളടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പൂര്‍ണമായും കര്‍ശനമായും ഒഴിവാക്കിക്കൊണ്ടുള്ള ആഹാരപദ്ധതിയാണ് ജിഎഫ്-സിഎഫ് ഡയറ്റ്. ഈ ഡയറ്റ് സ്വീകരിക്കുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായി  കണ്ടിട്ടുണ്ട്.  മറ്റു ചിലരില്‍ ഇത് ഒരു വ്യത്യാസവും ഉണ്ടാക്കിയതായി കാണുന്നില്ല. അപൂര്‍വം ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, പൊതുവില്‍ ചില രോഗികള്‍ക്ക് അഭികാമ്യമായ ഒരു ചികിത്സാരീതിയാണിത്.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ ജിഎഫ്-സിഎഫ് പോലെ ഏതെങ്കിലും നിയന്ത്രിത ആഹാരപദ്ധതി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് വിദഗ്ധ മേല്‍നോട്ടത്തിനു വിധേയമായി ചെയ്യുന്നതാണ് അഭികാമ്യം. ശിശുരോഗ വിദഗ്ധന്റെയും ഡയറ്റീഷ്യന്റെയും ഒരു സൈക്യാട്രിസ്റ്റിന്റെയും സേവനം ഇത്തരുണത്തില്‍ ആവശ്യമായിത്തീരും. കുട്ടിയുടെ ഭക്ഷണശീലങ്ങളെ മാറ്റി ക്രമീകരിക്കുമ്പോഴുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങളെ ബിഹേവിയറല്‍ രീതികളിലൂടെ കൈകാര്യംചെയ്യുക എന്നതും പ്രധാനമാണ്. കൂടാതെ നിയന്ത്രിതമായ ആഹാരപദ്ധതി പോഷകാഹാരക്കുറവ് ഉണ്ടാക്കാതെ നോക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള വിലയിരുത്തലുകളും ആവശ്യമെങ്കില്‍ ന്യൂട്രീഷണല്‍ സപ്ളിമെന്റുകളുടെ ഉപയോഗവും നിര്‍ബന്ധമായും ചികിത്സയില്‍ ഉള്‍പ്പെടുത്തേണ്ടിവരും.

(കുതിരവട്ടം മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ സൈക്യാട്രിസ്റ്റാണ് മിഥുന്‍, നിഷാന്ത് ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റാണ്.)
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-510641.html#sthash.BTj1ABQA.dpuf

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...