മലേറിയ
ദിനം ഏപ്രില്‍ 25
ചരിത്രരേഖകളിലെ
ഏറ്റവും പുരാതന രോഗമാണ്
മലമ്പനി. പതിനെട്ടാം
നൂറ്റാണ്ടില്‍ ഇറ്റലിക്കാരാണ്
ചതുപ്പ് നിലങ്ങളില്‍ നിന്നും
ഉണ്ടാകുന്ന മലിനമായ വായു (
bad air : mal+air = Mal'aria ) വുമായി
ബന്ധപ്പെടുത്തി മലേറിയ എന്ന
പേര് ഈ രോഗത്തിന് നല്‍കിയത്.
1880-ല്‍,
ലാവേരന്‍ Click here for the link-(Laveran)എന്ന
ഫ്രഞ്ച് പട്ടാള ഭിഷഗ്വാരനാണ്
ആഫ്രിക്കയിലെ അല്‍ജിയേര്‍സില്‍
വച്ച് പ്ലാസ്മോഡിയം രോഗാണുവിനെ
കണ്ടെത്തിയത്.
ആഫ്രിക്കയിലെ നാടന്‍
കഥകളില്‍ കീടങ്ങള്‍ അഥവാ
കൊതുകാണ് മലമ്പനി ഉണ്ടാക്കുന്നതെന്ന്
പണ്ടേ വിവരിച്ചിരുന്നു.
പക്ഷേ,
അനോഫെലിസ് പെണ്‍
കൊതുകുകളാണ് മലമ്പനി
പകര്‍ത്തുന്നതെന്ന് കണ്ടുപിടിച്ചത്
സര്‍ റൊണാള്‍ഡ് റോസ് (Sir
Ronald ross) ആയിരുന്നു.
1897-ല്‍,
ഇന്ത്യയിലെ
സെക്കന്ദരബാദില്‍ വച്ചാണ്
അനോഫെലിസ് സ്ടീഫന്‍സി (Anopheles
stephensi) ഇനം
പെണ്‍ കൊതുകുകളുടെ ആമാശയ
ഭിത്തിയില്‍ നിന്നും
പ്ലാസ്മോഡിയത്തിന്റെ ഊസിസ്ട്കളെ
(Oocysts)
അദ്ദേഹം കണ്ടെത്തിയത്.
മലമ്പനി ബാധിതരെ
കടിച്ച കൊതുകുകളെ പരിശോധിച്ചാണ്
ഈ ചരിത്രനേട്ടം കൈവരിച്ചത്.പ്ലാസ്മോഡിയം
ജെനുസ്സില്‍പ്പെട്ട അഞ്ചു
സ്പീഷിസുകള്‍ ആണ് മലമ്പനി
ഉണ്ടാക്കുന്നത്
- പ്ലാസ്മോഡിയം ഫാല്‍സിപ്പാരം (Plasmodium falciparum)തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു .
- പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax )
- പ്ലാസ്മോഡിയം ഒവൈല്‍ (Plasmodium ovale )
- പ്ലാസ്മോഡിയം മലേറിയ (Plasmodium malariae)
- പ്ലാസ്മോഡിയം നോവേല്സി (Plasmodium knowlesi ).മക്കാകു (Macaques ) കുരങ്ങുകള്‍ക്ക് മലമ്പനി ഉണ്ടാക്കുന്ന പ്ലാസ്മോടിയം നോവേല്സി മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം .
രോഗലക്ഷണങ്ങള്‍
ഉയര്‍ന്ന
പനി (High fever )
, വിറയല്‍,
തലവേദന ,
ഓക്കാനം,
ശര്‍ദ്ധി ,
വിളറിയ-മഞ്ഞച്ച
തൊലിപ്പുറം ,
സന്ധി വേദന ,
വിളര്‍ച്ച,
മൂത്രത്തിന്റെ നിറം
മാറ്റം എന്നിവയാണ് പ്രധാന
ലക്ഷണങ്ങള്‍.
- തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോടിയം ഫാല്‍സിപാരം മലമ്പനി രോഗ ബാധ , ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്നു. തുടര്‍ച്ച ആയി കാണുന്ന ഉയര്‍ന്ന പനി ആണ് പ്രഥമ ലക്ഷണം.,
- പക്ഷേ, പണ്ട് മുതലേ ഉള്ള, ചുവന്ന രക്താണുക്കളെ ആക്രമിക്കുന്ന പ്ലാസ്മോടിയം വൈവാക്സ് മൂലമുണ്ടാകുന്ന മലമ്പനിയുടെ രോഗ ലക്ഷണങ്ങൾ വ്യത്യസ്തമാണ് : ഉയര്‍ന്ന പനി ,ദിവസ്സേനയോ ഒന്നിടവിട്ട ദിവസ്സങ്ങളിലോ മാത്രം കാണുന്നു. സാധാരണ ആയി ഇതിനു 3 അവസ്ഥ ഉണ്ടായിരിക്കും:
- തണുത്ത അവസ്ഥ- രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു.
- ചൂടുള്ള അവസ്ഥ- രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു , ഒപ്പം തലവേദനയും .
- വിയര്‍ക്കുന്ന അവസ്ഥ - രോഗി അമിതമായി വിയര്‍ക്കുകയും തളരുകയും ചെയ്യപ്പെടുന്നു.
തലച്ചോറിനെ
ബാധിക്കുന്ന പ്ലാസ്മോടിയം
ഫാല്‍സിപാരം മലമ്പനി നേരത്തെ
കണ്ടുപിടിച്ചു ചികിത്സിച്ചില്ലങ്കില്‍
മരണ കാരണമാകാം
പ്ലാസ്മോഡിയത്തിന്റെ ജീവചക്രം
അനോഫെലിസ്
ജെനുസ്സില്‍പ്പെട്ട ചില
സ്പീഷീസ് പെണ്‍ കൊതുകുകളില്‍
സലിംഗ ജീവ ചക്രവും (sexual
life cycle ) മനുഷ്യരില്‍
അലിംഗ ജീവ ചക്രവും
(asexual life cycle )
സംഭവിക്കുന്നു .
മലമ്പനി രോഗിയുടെ
രക്തം , അനോഫിലിസ്
പെണ്‍ കൊതുകുകള്‍ കുടിക്കുമ്പോള്‍
, ശ്വേത രക്ത
കോശങ്ങളില്‍ ഉള്ള പ്ലാസ്മോടിയത്തിന്റെ
ആണ്‍, പെണ്‍
രൂപങ്ങളായ മൈക്രോ ഗമെറ്റൊസൈറ്റ്
(microgametocxyte ) ,
മാക്രോഗാമെറ്റൊസൈറ്റ്
(Macrogametocyte ) എന്നിവ
കൊതുകില്‍ എത്തപ്പെടുന്നു.
കൊതുകിന്റെ ആമാശയത്തില്‍
ഇവ ഒത്തുചേര്‍ന്നു ഊക്കിനിറ്റ്
(ookinite ) ഉണ്ടാകുന്നു.
ഊക്കിനിറ്റില്‍
ഉണ്ടാകുന്ന സ്പോറോസൈറ്റ്സ്
(sporosites ) എല്ലാം
തന്നെ കൊതുകിന്റെ
ഉമിനീര്‍ഗ്രന്ധിയിലേക്ക്
കുടിയേറുന്നു.
രോഗം പകരുന്ന രീതി
അനോഫലീസ്
ജനുസ്സില്‍പ്പെട്ട ചില ഇനം
പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി
ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്
പരത്തുന്നത്. ഇന്ത്യയില്‍
അറുപതിലധികം ഇനം
(species ) അനോഫലീസ്
കൊതുകുകള്‍ ഉണ്ടെങ്കിലും ,
പത്തോളം ഇനങ്ങള്‍
മാത്രമാണ് രോഗം പരത്താന്‍
കഴിവുള്ളവ. അനോഫെലീസ്
സ്ടീഫന്സി, അനോഫലീസ്
കൂലിസിഫാസിസ് എന്നീ രണ്ടിനങ്ങള്‍
ആണ് മുഖ്യ രോഗ വാഹക കീടങ്ങള്‍
(Primary vectors ) . അനോഫെലീസ്
സ്ടീഫന്സി ആണ് കേരളത്തില്‍
ഉള്‍പ്പെടെ ഉള്ള ഇന്ത്യന്‍
നഗരങ്ങളില്‍ മലമ്പനി
വ്യാപിപ്പിക്കുന്നത്.
അനോഫലീസ് പെണ്‍
കൊതുകുകള്‍ രക്തം കുടിച്ചു
രണ്ടു മൂന്നു ദിവസങ്ങള്‍ക്കു
ശേഷം ശുദ്ധ ജലത്തില്‍ മുട്ടകള്‍
ഇടുന്നു. ഒന്നോ
രണ്ട ദിവസത്തിന് ശേഷം,
മുട്ട വിരിഞ്ഞു
പുറത്തു വരുന്ന കൂത്താടികള്‍(ലാര്‍വ)
, അഞ്ചില്‍പ്പരം
ദിവസങ്ങളിലൂടെ , നാല്
ദശകള്‍ പിന്നിട്ടു സമാധി ദശ
(Pupa ) പ്രാപിക്കുന്നു
. രണ്ടു ദിവസത്തിനകം,
പൂര്‍ണ വളര്‍ച്ച
എത്തിയ കൊതുകുകള്‍ സമാധി ദശ
പൊട്ടി പുറത്തേക്ക് പറന്നുയരുന്നു.
താരതമ്യേന ഉയര്‍ന്ന
താപ നിലയും, അന്തരീക്ഷ
ഈര്‍പ്പാവസ്ഥയും, ഇടവിട്ടുള്ള
മഴയും കൊതുക്കളുടെ വംശ
വര്‍ധനയ്ക്ക് ഏറ്റവും
അനുയോജ്യമാണ് .
ചികിത്സ
ഈ
രോഗത്തിന് കൃത്യമായ ചികിത്സ
എല്ലാ ഗവണ്‍മെന്റ് ആശുപത്രികളിലും,
ആരോഗ്യ കേന്ദ്രങ്ങളിലും
ലഭ്യമാണ്. അതിനാല്‍
മുന്‍ കൂട്ടീ രോഗം കണ്ടുപിടിച്ചു
ചികിത്സിച്ചാല്‍ പൂര്‍ണമായും
ഭേദം ആക്കാന്‍ കഴിയും.
മറ്റുള്ളവര്‍ക്ക്
മലമ്പനി ഉണ്ടാവുകയും ഇല്ല.
മലമ്പനിബാധ
കണ്ടുപിടിക്കാനായി പനി
ബാധിച്ചവരുടെ രക്ത-സ്മീയര്‍
പരിശോധന നടത്തിയാല്‍ മതി.ആരോഗ്യ
പ്രവര്‍ത്തകര്‍ രണ്ടാഴ്ചയില്‍
ഒരിക്കല്‍ വീടുകളില്‍ എത്തി
പനിയുള്ളവരെ കണ്ടുപിടിച്ചു
അവരുടെ രക്ത സ്മീയര്‍ എടുക്കുന്നു
(Active surveillance ).
ആശുപത്രിയില്‍
വരുന്ന പനിബാധിതരുടെ
രക്ത-സ്മീയറുകളും
ഇപ്രകാരം എടുക്കുന്നു (Passive
surveillance).രക്ത-സ്മീയര്‍
എടുക്കുന്ന ഏല്ലാവര്‍ക്കും
ഒറ്റ ഡോസയി ക്ലോറോക്വിന്‍
(Chloroquine) ഗുളികയും
നല്‍കും. രക്ത-സ്മീയര്‍
ലബോറട്ടറി പരിശോധന നടത്തി
രോഗം മലമ്പനി ആണെന്ന് ഉറപ്പായാല്‍
അവര്‍ക്ക് സമ്പൂര്‍ണ ചികിത്സ
(Radical treatment ) നല്‍കുന്നു.
വൈവാക്സ് ഇനം രോഗം
ബാധിച്ചവര്‍ക്ക് പ്രൈമാക്വിന്‍(
Primaquine ) ഗുളികയാണ്
ഇതിനായി നല്‍കുന്നത്.
എന്നാല്‍ ക്ലോറോക്വിന്‍
എന്ന മരുന്നിനെതിരെ പ്രതിരോധ
ശേഷി ആര്‍ജിച്ച മലമ്പനി രോഗാണു
ബാധിക്കുകയോ സങ്കീര്‍ണമായ
മലമ്പനി പിടിപെടുകയോ ചെയ്താല്‍
ക്വിനൈന്‍ (Qunine),
മെഫ്ലോക്വിന്‍
(Mefloquine ), ആര്‍ട്ടിമിസിന്‍
(Artimisine) എന്നീ
മരുന്നുകള്‍ വേണ്ടിവരും.
.
രാസപ്രതിരോധം
മലമ്പനിക്കെതിരെ
വാക്സിന്‍ നിലവിലില്ല .മലമ്പനി
ബാധിത പ്രദേശങ്ങളില്‍
പോകുന്നവര്‍ക്ക്, താല്‍ക്കാലിക
പ്രതിരോധത്തിനായി മലമ്പനിക്കെതിരായ
മരുന്നുകള്‍ പ്രതിരോധ മരുന്ന്
ആയി നല്‍കുവാനും (Prophylactic
treatment ) സംവിധാനം
ഉണ്ട്.
കൊതുക് നിയന്ത്രണം
മലമ്പനി
കൂടുതലായി ബാധിച്ചിട്ടുള്ള
സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍
രണ്ടു തവണ വീടിനുള്ളില്‍,
ചുവരുകളില്‍ അവശേഷിത
(Residual ) കഴിവുള്ള
കീടനാശിനികള്‍ തളിക്കുന്നുണ്ട്.
എന്നാല്‍ കേരളത്തില്‍
മലമ്പനി ബാധയുടെ തോത്
കുറവായതിനാല്‍, ഏതെങ്കിലും
പ്രദേശത്ത് രോഗം കാണുമ്പോള്‍
മാത്രം അവശേഷിത കഴിവുള്ള
കീടനാശിനി പ്രയോഗിക്കാന്‍
നിര്‍ദ്ദേശം ഉള്ളൂ , ശുദ്ധ
ജലം കെട്ടി നില്‍ക്കുന്ന
ഇടങ്ങളിള്‍ 'ടെമിഫോസ്'
കീടനാശിനി തളിക്കുന്നു.
, ജൈവ നിയന്ത്രണ
ഭാഗമായി കിണറുകളില്‍ ഗപ്പി
,(Gambusia affinis )മത്സ്യങ്ങളെ
നിക്ഷേപിക്കുന്നു . ഓടകളില്‍
'ബസില്ലുസ്
തുരിഞ്ചയന്‍സിസ്' (Bacillus
turingiensis ) സംയുക്തം
തളിക്കുന്നു.. ഇതോടൊപ്പം,
മലാത്തിയോണ്‍
(Malathion ) ധൂമ
പ്രയോഗവും കൊതുകുകളെ തല്‍ക്ഷണം
കൊല്ലാന്‍ ഉപയോഗിക്കുന്നു.
രോഗ ബാധിതര്‍ കൊതുക്
വലക്കുള്ളില്‍ കിടക്കുന്നത്
രോഗം പകരുന്നത് തടയും.
പനി
ബാധിച്ചാല്‍ ഉടന്‍ തന്നെ
രക്ത പരിശോധന നടത്തി ചികിത്സ
തേടാനും കൊതുക് നിയന്ത്രണ
നടപടികള്‍ അവലംബിക്കാനും
ജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന
ബോധവത്കരണവും വളരെ
പ്രാധാന്യമര്‍ഹിക്കുന്നു
. . .
No comments:
Post a Comment