navbar1

HOME

Thursday, March 10, 2016

പ്രകാശവുംകാഴ്ചയും


പ്രകാശവുംകാഴ്ചയും


മനുഷ്യനും മറ്റ് ജീവജാലങ്ങളും ഉണ്ടാകുന്നതിന് മുമ്പുതന്നെ പ്രപഞ്ചത്തില്‍ പ്രകാശമുണ്ടായിരുന്നല്ലോ. ദൃശ്യപ്രകാശമെന്ന ഊര്‍ജശത്തെ സംവേദിക്കുവാന്‍ വേണ്ടതരത്തിലാണ് ജീവജാലങ്ങളുടെ കണ്ണുകള്‍ പരിണമിച്ചുണ്ടായത്. വിശാലമായ വിദ്യുത്കാന്തിക സ്പെക്ട്രത്തിലെ 400നാനോമീറ്റര്‍ മുതല്‍ 700 നാനോമീറ്റര്‍ വരെയുള്ള വര്‍ണരാജിയെ മാത്രമേ നമുക്ക് സംവേദനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ചില ജന്തുക്കള്‍ക്ക് 400നാനോമീറ്റര്‍ മുതല്‍ 100 നാനോമീറ്റര്‍ വരെയുള്ള അള്‍ട്രാവയലറ്റിനെയും സംവേദിക്കാന്‍ കഴിയും.
വര്‍ണങ്ങള്‍ എങ്ങനെ കാണുന്നു?
ചിത്രം(1) ല്‍ കണ്ണിന്റെ ഛേദം കാണിച്ചിരിക്കുന്നു. ദൃശ്യപ്രകാശം കാണാന്‍ കഴിയുന്നതില്‍ കണ്ണിന്റെ മുന്‍ഭാഗത്തുള്ള ലെന്‍സിനും പിന്‍ഭാഗത്തുള്ള റെറ്റിനയ്ക്കും വലിയ പങ്കുണ്ട്. റെറ്റിനയുടെ പിന്‍വശത്ത് റോഡുകളും കോണുകളും ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. റോഡുകളും കോണുകളും ദൃശ്യപ്രകാശത്തെ സംവേദനം ചെയ്യാന്‍വേണ്ടി രൂപംകൊണ്ട കോശങ്ങളാണ്. ഇവയുടെ ഒരറ്റം തലച്ചോറിലേക്ക് പോകുന്ന ഒപ്റ്റിക്കല്‍ നെര്‍വുമായി ബന്ധിച്ചിരിക്കുന്നു.
റോഡുംകോണും
പ്രകാശത്തിന്റെ ശോഭ സംവേദിക്കുകയാണ് റോഡുകളുടെ ധര്‍മം. അവയ്ക്ക് നിറങ്ങള്‍ തിരിച്ചറിയില്ല. പ്രാഥമിക നിറങ്ങള്‍ തിരിച്ചറിയുകയാണ് കോണുകളുടെ ധര്‍മം. അവ മൂന്ന് തരമുണ്ട്. നീല, പച്ച, ചുവപ്പ്. നമ്മുടെ കണ്ണുകളില്‍ ചുവപ്പ് കോണുകളാണ് എണ്ണത്തില്‍ ഏറ്റവുമധികം. പിന്നെ പച്ച. നീലകോണുകള്‍ വളടെ കുറവാണ്. അതിനര്‍ഥം നീലനിറം നമുക്ക് വ്യക്തമായി ഉയര്‍ന്ന വിഭേതനത്തോടെ കാണാനുള്ള കഴിവ് കുറവാണ് എന്നാണ്. പ്രകാശം കണ്ണില്‍ വീഴുമ്പോള്‍ അവയിലടങ്ങിയ പ്രാഥമിക നിറങ്ങളെ കോണുകള്‍ തിരിച്ചറിഞ്ഞ് ആ വിവരം തച്ചോറിലേക്ക് അയക്കുന്നു. റോഡുകള്‍ പ്രകാശതീവ്രതയെക്കുറിച്ചുള്ള വിവരങ്ങളും അയക്കുന്നു. തലച്ചോറ് ഇവ പ്രോസസ് ചെയ്ത് വര്‍ണചിത്രം സൃഷ്ടിക്കുന്നു. രണ്ടു കണ്ണുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് തലച്ചോറ്, വസ്തുവിന്റെ വര്‍ണത്രിമാനചിത്രം സൃഷ്ടിക്കുന്നു.
ആര്‍ക്ക്എന്തൊക്കെകാണാം?
ഓരോ ജീവിക്കും നിലനില്‍ക്കാനാവശ്യമായ രീതിയിലാണ് അവയുടെ കാഴ്ച പരിണമിച്ചുണ്ടായത്. രാത്രിയില്‍ പുറത്തിറങ്ങുന്ന ജീവികള്‍ക്ക് നിറം കാണാന്‍ കഴിയില്ല. അതിനാല്‍ അവയുടെ കണ്ണുകളില്‍ കോണുകള്‍ ഇല്ല. ഉണ്ടെങ്കില്‍തന്നെ വളരെ കുറവായിരിക്കും. പകരം രാത്രിയില്‍ കിട്ടുന്ന നേരിയ പ്രകാശം പോലും പൂര്‍ണമായും കിട്ടാന്‍ വേണ്ടി റോഡുകളുടെ എണ്ണം കൂടുതലായിരിക്കും.
കണ്ണിന്റെതകരാറുകള്‍
നമ്മുടെ കണ്ണിലെ പ്രധാനഭാഗങ്ങള്‍ ലെന്‍സും റെറ്റിനയുമാണെന്ന് പറഞ്ഞല്ലോ. കണ്ണിന് ഗോളാകൃതി കൊടുക്കുന്നതില്‍ പേശികള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ല്‍െന്‍സിന് മാത്രമായോ കണ്ണിനാകെത്തന്നെയോ രൂപത്തില്‍ മാറ്റം വന്നാല്‍ പ്രകാശം കണ്ണിനകത്ത് ഫോക്കസ് ചെയ്യുന്ന ഫോക്കല്‍ പോയിന്റ് റെറ്റിനയ്ക്ക് മുമ്പിലോ പിറകിലോ ആകും. മുമ്പിലായാല്‍ ഹ്രസ്വദൃഷ്ടിയുംപിമ്പിലായാല്‍ ദൂരദൃഷ്ടിയും വരും. രണ്ടും കണ്ണട ധരിച്ച് ഒരു പരിധിവരെ പരിഹരിക്കാം. കണ്ണട ധരിച്ചാല്‍ ഹ്രസ്വദൃഷ്ടിയും ദൂരദൃഷ്ടിയും കൂടുതല്‍ വഷളാകുമെന്നും കണ്ണട ധരിക്കാതെ കണ്ണുകളെ ശക്തികൂട്ടാന്‍ പഠിപ്പിക്കണമെന്നുമുള്ളത് അബദ്ധ ധാരണകളാണ്.


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...