5,60,000 വർഷം പഴക്കമുള്ള പല്ല് കണ്ടെത്തി; മാനവരാശിയുടെ പഴക്കത്തിന് പുതിയ തെളിവ്
Thursday 30 July 2015 03:59 AM IST
പാരീസ് ∙ ഫ്രാന്‍സിലെ
പുരാവസ്തു ഗവേഷണ വിദ്യാര്‍ഥികള്‍
5,60,000 വര്‍ഷം
പഴക്കമുള്ള പല്ല് കണ്ടെത്തി.
തെക്കുപടിഞ്ഞാറന്‍
ഫ്രാന്‍സിലെ ചരിത്രപ്രാധാന്യമേറിയ
ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിലാണ്
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
പല്ല് കണ്ടെത്തിയത്.
ഭൂമിയിലെ മനുഷ്യ
ജീവന്റെ പഴക്കവുമായിബന്ധപ്പെട്ടുണ്ടാകുന്ന
ശ്രദ്ധേയമായ കണ്ടെത്തലാണിത്.
കഴിഞ്ഞ ആഴ്ചയാണ് 40 വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന സംഘത്തിന് പല്ല് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പല്ലിന്റെ പഴക്കം സ്ഥിരീകരിച്ചത്. പുരാവസ്തു ഗവേഷണ രംഗത്ത് വലിയ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ ഈ നേട്ടത്തെ വിലയിരുത്തുന്നത്.
കുതിരകളും കാളകളും അടക്കമുള്ള മൃഗങ്ങളുടെ എല്ലുകളും പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഖനനത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഖനനത്തിലൂടെ കണ്ടെടുത്ത പല്ലിന്റെ സഹായത്താല്‍ സ്പെയിനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍ നിന്നും യൂറോപ്യര്‍ എങ്ങിനെയാണ് വ്യത്യസ്തരായിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകനായ ടോണി ഷെവലിയര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് 40 വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന സംഘത്തിന് പല്ല് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പല്ലിന്റെ പഴക്കം സ്ഥിരീകരിച്ചത്. പുരാവസ്തു ഗവേഷണ രംഗത്ത് വലിയ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ ഈ നേട്ടത്തെ വിലയിരുത്തുന്നത്.
കുതിരകളും കാളകളും അടക്കമുള്ള മൃഗങ്ങളുടെ എല്ലുകളും പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഖനനത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഖനനത്തിലൂടെ കണ്ടെടുത്ത പല്ലിന്റെ സഹായത്താല്‍ സ്പെയിനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍ നിന്നും യൂറോപ്യര്‍ എങ്ങിനെയാണ് വ്യത്യസ്തരായിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകനായ ടോണി ഷെവലിയര്‍ പറഞ്ഞു.
No comments:
Post a Comment